- ഖുർആനിലെ ഏറ്റവും വലിയ ആയത്ത് – കടത്തെ പറ്റി [2:282].
- കടം കൊടുക്കുക എന്നത് വളരെ പുണ്യകരമായ കാര്യമാണ്. നിസ്സാരമല്ല, ഗൗരവമേറിയ കാര്യമാണ്.
- മുതലിടപാടുകൾ എഴുതിവെക്കാൻ മടിക്കരുത്. ഭാവിയിൽ സംശയത്തിനോ കശപിശക്കിനൊ മാർഗ്ഗമില്ലാതിരിക്കാൻ ഒരെഴുത്തുകാരൻ നീതിയനുസരിച്ച് എഴുതണം.
- എഴുതി രേഖപെടുത്തുന്നത് എഴുത്തറിയുന്ന ഒരു മൂന്നാമന്റെ കൈയ്യിലായിരിക്കണം.
- ഒരു പക്ഷത്തിന് പ്രത്യേകം ഗുണമോ ദോഷമോ ഉണ്ടാകുന്നതൊന്നും ചെയ്യാൻ പാടില്ല.
- സാക്ഷികൾ വേണം. 2 പുരുഷന്മാർ (മുസ്ലിംങ്ങളും പ്രായപൂർത്തി എത്തിയവരും).
- ഒരു പുരുഷനും രണ്ടു സ്ത്രീകളുമാവാം (2പുരുഷന്മാരെ സൗകര്യപെട്ടില്ലെങ്കിൽ).
- എഴുത്തറിയുന്നവനെ സാക്ഷിയായി എഴുതാൻ ക്ഷണിച്ചാൽ ക്ഷണം നിരസിക്കരുത്.
- കേവലം ഒരു സേവനമായാണ് എഴുതികൊടുക്കേണ്ടത്.
- സമയവും ബുദ്ധിമുട്ടും വിനിയോഗിക്കേണ്ടിവന്ന എഴുത്തുകാരന് പ്രതിഫലം കൊടുക്കേണ്ടതാണ്.
- ആരുടെ പേരിലാണോ കടബാധ്യത വരുന്നത്, അവനാണ് വാചകം പറഞ്ഞ് കൊടുക്കേണ്ടത്.
- കൃത്വിമ വാക്ക് പറഞ്ഞ് കൊടുക്കാൻ പാടില്ല.
- വാചകങ്ങളിൽ വല്ല പാകക്കേടും വരുന്നുണ്ടൊ എന്ന് മറുകക്ഷിക്ക് അരായാവുന്നതാണ്.
- കടബാദ്ധ്യതയുള്ളവർ വിവേകമില്ലാത്തവരാണെങ്കിൽ രക്ഷാകർത്താക്കൾ വാചകം പറഞ്ഞുകൊടുക്കണം.
- ഇടപാടിന്റെ സ്വഭാവവും നിശ്ചയങ്ങളും ശരിക്കും അനുസരിച്ച് എഴുതണം.
- വ്യക്തമായും വിശദവുമായ ഭാഷയിൽ അല്ലഹു കൽപ്പിച്ചത് പോലെ എഴുതണം.
- തെളിവുകൾ നൽകാൻ സാക്ഷികളെ വിളിച്ചാൽ സന്നിഹിതരാവണം.
- തെളിവ് നൽകാൻ സാക്ഷികൾ വിസമ്മതിക്കരുത്. സാക്ഷ്യം മറച്ച് വെക്കരുത്.
- ഇടപാട് ചെറുതാണെങ്കിലും വലുതാണെങ്കിലും അവധിവെച്ച് രേഖപെടുത്തണം.
- ഒരു എഴുത്തുകാരനും സാക്ഷിയു ദ്രോഹിക്കപെടാൻ പാടില്ല.
- നിങ്ങൾ യാത്രയിലാണെങ്കിൽ (എഴുത്തുകാരനെ കിട്ടതിരുന്നാൽ) പണയവസ്തുക്കൾ കൊടുത്താൽ മതി.
- കടസംഖ്യ കൊടുത്തു തീർക്കുമ്പോൾ പണയ വസ്തു മടക്കി കൊടുക്കണം.
- പണയ സമ്പ്രദായം യാത്രയിൽ മാത്രമേ പാടുള്ളുവെന്നു വിവക്ഷയില്ല.
- ആവശ്യത്തിന് മാത്രം കടം വാങ്ങുക. വളരെ അത്യാവശ്യത്തിനെ കടം വാങ്ങാവൂ.
- അനാവശ്യത്തിന് കടം വാങ്ങൽ നല്ല സ്വഭാവമല്ല.
- കടം വാങ്ങിയാൽ തിരിച്ച് കൊടുക്കണം. തിരിച്ച് കൊടുക്കാൻ കഴിയുമെന്ന ബോധ്യം ഉണ്ടാകുമ്പോഴെ വാങ്ങാവൂ.
- അവധി എത്തിയാൽ തിരിച്ച് ചോദിക്കാം. ബന്ധങ്ങൾ പരിഗണിക്കേണ്ടതില്ല).
- കടം വാങ്ങിയവൻ ഒരു പക്ഷെ മറക്കുകയോ അശ്രദ്ധയിലാവുകയോ ചെയ്യാം.
- കടത്തിൽ നിന്നും രക്ഷനേടാൻ പ്രാർത്ഥിക്കണം.
- പാവപെട്ടവനോ ദരിദ്രനോ ആണെങ്കിൽ വിട്ട് വീഴ്ച്ച ചെയ്യാം.
- തിരിച്ച് തരേണ്ട അവധി നീട്ടികൊടുക്കാം.
- സാക്ഷികളാവാൻ സന്നദ്ധരാകാത്തവരെ നിർബന്ധിക്കാവതല്ല.
- അനന്തരാവകാശികൾ ആദ്യം മയ്യത്തിന്റെ കടം വീട്ടണം.
- കടം വീട്ടിയ ശേഷമെ സ്വത്ത് അവകാശികൾക്കിടയിൽ ഭാഗം വെക്കാൻ പാടുള്ളൂ.
- കടം വീട്ടാതെ മരിച്ച് പോയാൽ ആരെങ്കിലും കടം വീട്ടുന്നത് വരെ മയ്യത്ത് ബുദ്ധിമുട്ടനുഭവിക്കുമെന്ന് ഹദീസിലുണ്ട്.
- സത്യത്തിന് സാക്ഷ്യം നിൽക്കുക എന്നത് മഹത്തായ ഒരു സാമൂഹിക സേവനം കൂടിയാണ്.
- കടം വീട്ടാൻ കഴിവില്ലാത്തവന്റെ വീട്, ഭക്ഷണപാത്രങ്ങൾ, വസ്ത്രം, ആഹാര സമ്പാദനത്തിനുള്ള ഉപകരണങ്ങൾ എന്നിവ പിടിച്ചടക്കാവതല്ല.
- രക്തസാക്ഷിക്ക് കടമെല്ലാത്തതെല്ലാം പൊറുക്കപെടും.
- കടമുള്ളവന് നബി(സ) മയ്യത്ത് നമസ്കാരം നിർവ്വഹിച്ചില്ല. (ജനങ്ങൾക്ക് ഗൗരവം മനസ്സിലാക്കാൻ).
- തിടുക്കക്കാരന് അയാളുടെ കടബാധ്യത ഒഴിവാക്കികൊടുക്കണം.
- പണമുള്ളവൻ കടം വീട്ടാതെ ഉഴപ്പുന്നത് അക്രമമാണ്.
- കടം തുടർച്ചയായി വാങ്ങുകയും തിരിച്ചുകൊടുക്കാതെ ബുദ്ധിമുട്ടിക്കുന്നതും ശരിയല്ല.
- യഥാർത്ഥ വിരുദ്ധമായി സാക്ഷിമൊഴി നൽകാവുന്നതല്ല.
- പണയവസ്തു കേട്പാട് വരുത്താതെ തിരിച്ചുനൽകണം.
- പരസ്പര വിശ്വാസത്തിന്മേൽ നടത്തപ്പെട്ട ഇടപാടാകുമ്പോൾ അതിലെ നിശ്ചയങ്ങൾ പരിപൂർണ്ണമായി നിറവേറ്റണം.
- കാലപഴക്കം കൊണ്ടൊ മറ്റോ സാക്ഷിക്ക് വല്ല മറവിയോ സംശയമോ നേരിട്ടാൽ എഴുത്ത്നോക്കി യഥാർത്ഥം മനസ്സിലാക്കാം.
- കടം തീർത്തു കിട്ടേണ്ട ആൾ ആണ് രേഖ സൂക്ഷിക്കേണ്ടത്.
സജിത. കെ.വി.
ദമ്മാം, തുബൈശി ഖുർആൻ ലേണിങ് ബാച്ച്.
_____________________________
3 Comments:
orupadu karyangal ariyan sadichu, iniyum itharam nots pratheekshikkunnu, ithllavarum vayichirunnenkil ennashichu povunnu.salam
ബ്ലോഗ് മെസ്സേജ് നിങ്ങളുടെ കൂട്ടുകാർക്ക് ഫോർവേർഡ് ചെയ്യുക, എല്ലാവരും ഈ വിഷയം അറിഞ്ഞിരിക്കട്ടെ.
അഭിപ്രായം രേഖപ്പെടുത്തിയതിന് വളരെ നന്ദി.
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ